Wednesday, 15 October 2014

കവി


കടിഞ്ഞാണിട്ട ചിന്തകൾ 
കയറു പൊട്ടിക്കുന്ന നേരം 
കവിത ജനിക്കുന്നു ..
കവിയുടെ വഴിയിൽ
കാലം കണ്ടിട്ടില്ലാത്ത
കറുത്ത കരങ്ങൾ
കവിയുടെ കാതിൽ ആരും കേൾക്കാത്ത
കൊടുങ്കാറ്റിന്റെ കുത്തൊഴുക്കുകൾ
കാതങ്ങൾക്കപ്പുറം കരയുന്ന
കാണാത്ത നോവിൻറെ ഈടുവെപ്പുകൾ
കവി കാല്പനിക ഭ്രാന്തിൻറെ
കരുണക്കടൽ പോലും
കണ്ണീരിനു പഞ്ഞമില്ലാത്ത
കാലാതിവർത്തി
കവി ആരാകണം എന്താകണം
കവിത കാണാത്ത കലാകാരുടെ
കഴമ്പുള്ള ചർച്ചകൾ ..!!!
കുഴഞ്ഞല്ലോ ഞാൻ ......
കൂട്ടിൽ കെട്ടിയിട്ട് മുട്ടയിടാൻ
കുത്തിവെക്കുന്ന കൊഴിയല്ല കവി
കോപ്രായത്തിന് താളമിടാൻ
കോക്രി കാട്ടുന്ന കപിയുമല്ല
കണ്ണുള്ളവരേ കാണാതിരിക്കുക ..
കാതിനു ശേഷിയുള്ളവരേ ചെവിയടക്കുക ..
കാറ്റും കവിയും സല്ലപിക്കട്ടെ സ്വൈര്യമായി
...............ആദില കബീർ

1 comment: