Sunday 21 September 2014

ഇഷ്ടികക്കൂട്ടിലെ കിളി .

തിളച്ച തലച്ചോറിൽ
അഗ്നി പർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോഴും
ഞാനൊരു മഴമേഘമായി പെയ്യുമായിരുന്നു ...
ഹൃദയം വിയർത്ത് പൊള്ളി അടരുമ്പോഴും
തണുപ്പിൽ വിറക്കുന്നെന്നു നുണ പറയുമായിരുന്നു !!!
ഇനി വയ്യ ...
സ്വപ്നങ്ങൾക്ക് മേൽ
നിഴൽ നാടകങ്ങളാണ് ...
കാഴ്ചകെട്ട കടവാവലിനെ പോലെ ..
ചിറകുടഞ്ഞ ഈയാമ്പാറ്റയെ പോലെ ..
പിടഞ്ഞൊടുങ്ങുന്ന ചിറകാണ്‌ എന്റേതും ....
ഇഷ്ടികക്കൂട്ടിലെ കിളി ... ,
ഇഷ്ടക്കാരില്ലാത്ത ഒറ്റക്കിളി !!!

.....ആദിക്കിളി